Thursday, 23 July 2015

വടകരയിലെ അത്താഴം മുട്ട്


റമദാന്‍ മാസപിറവി കണ്ടതുമുതല്‍ ശവ്വാല്‍ മാസപിറവി കാണുന്നത് വരെ രാത്രിയുടെ അന്ത്യ നിമിഷങ്ങളില്‍വലിയ പെരുമ്പറ തടിച്ച കോലുകൊണ്ട് മുട്ടി ശബ്ദം ഉണ്ടാക്കി വടകരയിലെ താഴെ അങ്ങാടി പ്രദേശങ്ങളിലൂടെ ചിലര്‍ നടക്കും. ഇത് ജനങ്ങള്‍ക്ക് അത്താഴ സമയം അറിയിക്കാന്‍ വേണ്ടിയാണ് നടത്തികൊണ്ടിരികുന്നത്. ഇവരെ അത്താഴം മുട്ടുക്കാര്‍ എന്ന് അറിയപെടുന്നു. അതിനാല്‍ നാട്ടുക്കാര്‍ക്ക് അത്താഴത്തിനു ഉണരാന്‍ വേണ്ടി പ്രത്യേകമായി അലാറം വെക്കേണ്ടാതില്ല. പെരുനാളിനു ശേഷം ഈ അത്താഴം മുട്ടുക്കാര്‍ ഓരോ വീടുകള്‍ തോറും കയറി ഇറങ്ങി അവിടുനിന്ന്‍ അരി വാങ്ങുകയും ഈ സന്ദര്‍ഭത്തില്‍ വീടുകാര് തങ്ങളുടെ കുട്ടികലെകൊണ്ട് ആ വലിയ പെരുമ്പറ കൊട്ടിപിക്കുകയും ചെയ്യും. എന്നെ കൊണ്ട് വീടുകാര് ആ വലിയ പെരുമ്പറ മുട്ടിപിച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു. എന്പതിയഞ്ചാണ്ടുകള്‍ പിന്നിട്ട റംസാന്‍ അത്താഴ കമ്മിറ്റി സമൂഹത്തില്‍ ഇന്നും സജീവമായി തുടരുന്നു.


അത്താഴ മുട്ടിന്റെ ചരിത്രം 


വടകര താഴെ അങ്ങാടി കോതിബസാറിലേക്ക് കച്ചവടത്തിന് വള്ളങ്ങളില്‍ ചരക്കുകളുമായി വന്നിരുന്ന കച്ചവടക്കാരെയും യാത്രക്കാരെയും തുഴചിലുക്കാരെയും ഉദ്ദേശിച്ചാണ് 1928 ല്‍ അത്താഴ മുട്ട് ആരംഭിച്ചത്. ഇന്നിപ്പോള്‍ അത് മലബാര്‍ മുസ്ലിം ചരിത്രത്തിലെ അപൂര്‍വ്വ വിശേഷങ്ങളില്‍ ഒന്നാണ് വടകരയിലെ അത്താഴ കമ്മിറ്റി. എന്പതിയഞ്ചാനടിന്റെ പാരമ്പര്യമുള്ള ഈ കമ്മിറ്റി ഈ കാലം അത്രയും നോമ്പ് തുരപ്പികുകയും അത്താഴം മുട്ടുകയും ചെയ്തവരുടെ എണ്ണം ലക്ഷങ്ങളാണ്  
മര്‍ഹൂം മാടത്ത് കിഴില്‍ മമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ വടകര വലിയ ജുമാഅത്ത് പള്ളി കേന്ദ്രികരിച്ചയിരുന്നു ഇതിന്റെ തുടക്കം. കുടാതെ പള്ളി മുതവള്ളിമാരുടെ പിന്തുണ്ണയും ഇതിനു ഉണ്ടായിരുന്നു.ആ കാലത്തേ പട്ടിണിയും ദാരിദ്ര്യ അവസ്ഥയും സാധാരണക്കാരെ അത്താഴ കമ്മിറ്റിയിലേക്ക് ആകര്‍ഷിച്ചു.ഗുജറാത്തിലെ കച് എന്ന പ്രദേശത്തെ മേമന്‍ സമുദായത്തിലെ കച്ചവടക്കാര്‍ വ്യാപാരത്തിനായി വരുകയും ഈ കമ്മിറ്റിയെ കുറിച്ച് കേള്‍ക്കുകയും കമ്മിറ്റിക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതോടെ കമ്മിറ്റി വളരാന്‍ തുടങ്ങി.ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നോമ്പുതുറ പള്ളിയില്‍ നിന്ന് പാണ്ടികശാലയിലെക്ക് മാറ്റി.1945 ല്‍ കമ്മിറ്റി ജനകീയമായതോടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ,വരവ് -ചെലവു കണക്കുകള്‍ പ്രെസ്ധികരിക്കാന്‍ തുടങ്ങി.
കടല്‍ കടന്നു എത്തിയ കച്ചവടക്കാര്‍ വടകര വിട്ടതോടെ കമ്മിറ്റി പ്രയാസത്തിലായി.കുടാതെ രണ്ടാം ലോക മഹായുദ്ധാനന്തര  പട്ടിണിയും ദാരിദ്ര്യ അവസ്ഥയും കമ്മിറ്റിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചു.പട്ടിണി പാവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കമ്മിറ്റി തകര്‍ച്ചയുടെ വക്കിലെത്തി.അപ്പോഴന്നു അന്നത്തെ ജില്ല മജിസ്ട്രേടായിരുന്ന സൈനുല്‍ ആബിദീന്‍ സാഹിബ്‌ ഗവേര്‍ന്മെന്റിന്റെ കണ്ട്ട്രോള്‍ രേഷനില്‍ നിന്ന് അരിയും,മൈദയും,പഞ്ചസാരയും കമ്മിറ്റിക്ക് അനുവദിച്ചു.അത് ഒരു വലിയ സഹായമായിരുന്നു.കിട്ടിയ അരിയും,മൈദയും,പഞ്ചസാരയും തലശ്ശേരിയില്‍ നിന്ന് തലയില്‍ വെച്ചുകൊണ്ട് വടകര വരെ കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ എത്തിച്ചു.ഇത് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു.
ഒഴിഞ്ഞ പണ്ടികശാലകലായിരുന്നു അന്ന്‍ നോമ്പുതുറയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്.ഈ പ്രയാസത്തിന്റെ പരിഹാരമായി സ്വന്തം കെട്ടിടം എന്ന ചിന്തയിലേക്ക് കമ്മിറ്റി തിരിഞ്ഞു.ഇതിനായി ജനങ്ങളെ സമീപിച് പിരിവു നടത്തി ഇരു നിലകളിലായി മനോഹരമായ  കെട്ടിടം സാധ്യമാക്കി.
 മുഹമ്മദ്‌ തുഫയില്‍
അഞ്ചാം സെമസ്റ്റര്‍ ഇസ്‌ലാമിക് ഹിസ്റ്ററി

No comments:

Post a Comment