Wednesday, 30 September 2015

കതിരൂരിന്‍റെ ചരിത്രം

സുഹൈല അബ്ദുല്ല
എന്‍റെ നാട് കതിരൂരാണ്.ഞാന്‍ എന്‍റെ ഗ്രാമത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.പച്ചവിരിച്ച പാടങ്ങളും കുലച്ചുനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളും പഴുത്തുനില്‍ക്കുന്ന പഴങ്ങളും നിറഞ്ഞ പടതിനിടയിലൂടെ നടക്കുമ്പോള്‍ സ്വര്‍ഗത്തിലേക്ക് പോകുന്നത് പോലെ തോന്നും.അത്രയും മനോഹരമാണ് എന്‍റെ ഗ്രാമം .
          കഴിഞ്ഞ വര്‍ഷത്തെ ശുചിത്വ പഞ്ചായതിനുള്ള അവാര്‍ഡും കൂടാതെ പ്ലാസ്റ്റിക്‌ വിമുക്ത പഞ്ചായതിനുള്ള അവാര്‍ഡും നമുക്കാണ് ലഭിച്ചത്. അതില്‍ ഞാന്‍ വളരെയധികം അഭിമാനം കൊളളുന്നു.സൂര്യന്‍റെ മറ്റൊരു നാമമാണ് കതിരൂര്‍ എന്നും പറയപ്പെടുന്നുണ്ട്. പ്രശസ്തമായ സൂര്യനാരായണ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കതിരൂരിന്ടെ ഹൃദയഭാഗതതാണ്. അത്കൊണ്ടാണ് കതിരൂര് എന്ന പേര് ലഭിച്ചത് എന്ന് പഴമക്കാര്‍ പറയുന്നതായി കേട്ടിട്ടുണ്ട്.ഇതൊക്കെ തന്നെയാണ് എന്‍റെ നാടിന്‍റെ രഹസ്യം.
    പ്രകൃതിയുടെ ഇദാപെടലുകള്‍ കാരണമാവാം ഇവിടെയുള്ള മനുഷ്യരുടെ ഹൃദയം ലോലമാണ് .എങ്കില്‍ പോലും വികസനത്തിന്‍റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല എന്‍റെ ജന്മസ്ഥലമായ കതിരൂര്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രി,മാര്‍ക്കറ്റുകള്‍,എന്നീ എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്.വിദ്യഭ്യാസ കാര്യത്തില്‍ ഏറെ മുന്നിട്ട് നില്കുന്നതാണ് എന്‍റെ നാട്ടിലെ സ്കൂളുകള്‍.അതില്‍ എടുത്തു പറയേണ്ട ഒരു വിദ്യാലയമാണ് കതിരൂര് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍.
കതിരൂര്‍ ഹൈസ്കൂള്‍
       കടിരൂരിന്റെ സാംസ്കാരിക പുരോഗതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. ഇവിടുത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്‌ കതിരൂര്‍ ഗവ. ഹൈസ്കൂള്‍.കതിരൂരിന്റെ ബംഗ്ലാവ് പറമ്പില്‍ സ്ഥാപിച്ച എഴുത്ത് പള്ളിയില്‍ നിന്നും കതിരൂരിന്റെ കഥ ആരംഭിക്കുന്നു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഈ സ്ഥാപനം ഏറ്റെടുത്തു. തുടര്‍ന്ന്‍ ഈ വിദ്യാലയം ഒരു മിട്ല്‍ സ്കൂളായി ഉയര്‍ത്താന്‍ തീരുമാനിച്ചു. പിന്നീട് മിഡ്ല്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ഉണ്ടായി. അപ്പോള്‍ ഇവിടെ ഹൈസ്കൂള്‍ അനുവടിക്കരുതെന്ന്‍ അതിവിചിത്രമായ ആവശ്യം ഉന്നയിച്ചു കൊണ്ട് ഏതാനും പൌരമുഖയന്മാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിടെണ്ടിന്‍ ഒരു നിവേദനം നല്‍കി. അങ്ങനെ ഹൈസ്കൂള്‍ കതിരൂരില്‍ നിലവില്‍ വന്നു.
      കൂത്തുപറമ്പ്,മട്ടന്നൂര്‍,ഇരിട്ടി,പേരാവൂര്‍,മാനന്തവാടി,പാനൂര്‍ എന്നീ വിദൂരസ്ഥലങ്ങളില്‍ നിന്നെല്ലാം ഹൈസ്കൂള്‍ വിദ്യഭ്യസതിനെതിയത് കതിരുരിലാണ്.വയനടിലും കിഴക്കന്‍ മലയോരങ്ങളിലും ഉള്ള വിദ്യാര്‍ത്ഥികള്‍ കതിരൂരിലെ കടകളുടെ മുകല്തട്ടുകള്‍ വടകയ്ക്കെടുതാണ് പഠിച്ചത്.പഴയ കോട്ടയം താലൂക്കില്‍ ക്വിറ്റ് ഇന്ത്യ സമരം നടത്തിയത് കതിരൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് എന്ന് ഇന്നത്തെ മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ പറയുന്നു.
കായികരംഗം
   കായിക രംഗങ്ങളുടെ പരിശീലനക്കലരിയയിരുന്നു കതിരൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ട്.അവിടെ കളിച്ചു വളര്‍ന്ന സ്പോര്‍ട്സ് താരങ്ങളുടെ കഥ രോമാഞ്ചതോട് കൂടി മാത്രമേ നമുക്കൊര്‍ക്കാനാവൂ. 1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബാട്മിന്ടന്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്ശിപ് നേടിയത് കതിരൂര്‍ ഹൈ സ്കൂള്‍ ടീമായിരുന്നു. കളി നിയന്ത്രിച്ചു കൊണ്ട് ദീര്‍ഘകാലം കതിരൂരിലെ കയികരന്ഗത്ത്‌ നിറഞ്ഞുനിന്നിരുന്നു.
സര്‍ക്കസും കതിരൂരും
    തലശേരിയില്‍ ജന്മം കൊണ്ട ഏറ്റവും പ്രശസ്തമായ ത്രീ റിങ്ങ് സര്‍ക്കസ് കമ്പനി ആയിരുന്നു കമലാ സര്‍ക്കസ്. ദാമോദരന്‍ മാസ്റ്റര്‍ ആയിരുന്നു ഇതിന്റെ ഉടമസ്ഥന്‍.കതിരൂര്‍ സ്വദേശിയാണ് ഇദ്ദേഹം.സര്‍ക്കസ് കലയെ പരമോന്നതയില്‍ എത്തിച്ചതിന്റെ ബഹുമതിക്ക് അര്‍ഹനായി കതിരൂരിലെ സര്‍ക്കസ് കലാകാരന്മാരില്‍ അഗ്രഗണ്യനായിരുന്ന കക്കാടന്‍ ഗോപി സ്വന്തമായി നിര്‍മല സര്‍ക്കസിന് രൂപം നല്‍കി.അക്കാലത്ത് അഞ്ജാം മൈല്‍ വയലില്‍ ഈ സര്‍ക്കസ് പ്രദര്‍ശിപ്പിക്കാരുണ്ടായിരുന്നു. സര്‍ക്കസുമായുള്ള ഈ നിരന്തര ബന്ധം കതിരൂരില്‍ ഒട്ടേറെ സര്‍ക്കസ് കലാകാരന്മാര്‍ക്ക് ജന്മം നല്‍കി.  
    കതിരൂരില്‍ ഇന്ന്‍ സ്ഥിരതാമസക്കാരനായ ഒരു മൃഗ പരിശീലകനാണ് വിജയന്‍.45 വര്‍ഷം റിംഗ് മാസ്റ്റര്‍ അയി പ്രവര്‍ത്തിച്ചു.അദ്ദേഹം ചിമ്പാന്‍സി,ഗറില്ല,എന്നീ മൃഗങ്ങളെ ഇണക്കുന്നതില്‍ പ്രത്യേക പരിജ്ഞാനം ഉള്ള ആളാണ്.          
കളരി
   കേരളത്തനിമ നിലനില്‍ക്കുന്ന ഒരായോധന കലയാണ്‌ കളരിപ്പയറ്റ. കളരിയുടെ ഈറ്റില്ലമായിരുന്നു കതിരൂര്‍ ഗുരുക്കള്‍. കിഴക്കേ കതിരൂരിലെ നാലു പുരയിടങ്ങള്‍ കോട്ടയം തമ്പുരാന്‍ അദ്ദേഹത്തിന് സ്വന്തമായി ചാര്തിക്കൊടുത്തു. കോട്ടയത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കളരികള്‍ കെട്ടി കതിരൂര്‍ ഗുരുക്കള്‍ ആയോധന വിദ്യയില്‍ പരിശീലനം നല്‍കിയിരുന്നു. കളരിയുടെ സമീപത്തായി ചെമ്പക മരവും മാലോര്‍ ദൈവത്തിന്‍റെ സങ്കല്പികമായ കല്ത്തറയും ഇന്നും അവിടെ കാണാം.കതിരൂര്‍ ഗുരുക്കളുടെ വംശ പരമ്പരയില്‍പ്പെട്ട ചുണ്ടാങ്ങാപൊയിലില്‍ ഗുരുക്കള്‍ വീട്ടില്‍ കുഞ്ഞിരാമന്‍ മാസ്റ്ററുടെ പൂജാമുറിയില്‍ കതിരൂര്‍ ഗുരുക്കള്‍ ഉപയോഗിച്ചിരുന്ന വാള്‍ ഇന്നും കാണാം.
   കതിരൂര് ഗുരുക്കളും തച്ചോളി ഒതേനനും തമ്മിലുള്ള ചരിത്രപ്രസിദ്ദമായ പൊയ്ത്ത് നടന്നത് പൊന്ന്യത്ത് ഏഴരക്കന്ടത്തില്‍ വെച്ചാണ്‌. 42 കളരികളുടെ ആചാര്യനുമായ കതിരൂര്‍ ഗുരുക്കളോടുള്ള അങ്കമായതിനാല്‍ നാലു കോവിലകത്തുള്ള തമ്പുരാന്മാര്‍ക്കും ദേശവാസികള്‍ക്കും ഓല അയച്ചിരുന്നത്രേ.സൈനിക പരിശീലനത്തിന്‍റെ ഭാഗമെന്ന നിലയിലാണ് മുന്‍കാലങ്ങളില്‍ കളരിപ്പയറ്റ് ഇവിടെ നിലനിന്നിരുന്നത്.

   ഇത്രയും ചരിത്ര പ്രാധാന്യമുള്ളതാണ് എന്‍റെ നാട്.കൂടാതെ നമ്മുടെ നാട്ടിലുള്ള ആളുകള്‍ തരിശുഭൂമികള്‍ വാഴത്തോട്ടങ്ങളാക്കിയും പച്ചയായ ഭൂമിയാക്കിയും മാറ്റി അതില്‍ ജൈവവളം മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു.ഇന്നത്തെ തലമുറക്ക് ഇതൊരു മാതൃകയാവട്ടെ.   

No comments:

Post a Comment